Saturday, May 3, 2008

മണ്ടേല ഇപ്പോഴും തീവ്രവാദ പട്ടികയില്‍


വാഷിങ്ടണ്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ നെല്‍സണ്‍ മണ്ടേല ഇപ്പോഴും അമേരിക്കയുടെ തീവ്രവാദി പട്ടികയിലുണ്ടെന്ന് അമേരിക്കയിലെ ഒരു സെനറ്റര്‍ അറിയിച്ചു. മുന്‍പ് നിരോധിച്ചിരുന്ന സംഘടനയിലെ അംഗമായതിനാലാണ് നെല്‍സണ്‍ മണ്ടേല ഇപ്പോഴും തീവ്രവാദികളുടെ പട്ടികയില്‍ തുടരുന്നത്. അതിനാല്‍ മണ്ടേലക്ക് അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ പ്രത്യേക അനുമതി വേണം. 1970 -80 കാലയളവില്‍ ആഫ്രിക്ക ഭരിച്ചിരുന്ന വെളളക്കാരാണ് മണ്ടേല നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ചത്. അന്ന് മുതല്‍ സംഘടനയില്‍പ്പെട്ട ആരേയും അമേരിക്കയുടെ പ്രത്യേക അനുവാദം ഇല്ലാതെ അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിച്ചിട്ടില്ല.ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ (എഎന്‍സി) അംഗങ്ങളായതും ഇപ്പോള്‍ ഭരണരംഗത്തുള്ളതുമായ പല നേതാക്കളും ഇതേ തീവ്രവാദ പട്ടികയിലുണ്ട്.എഎന്‍സിയെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസ് സെനറ്റ് കമ്മിറ്റിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ടേലയുടെ പേര് ഇപ്പോഴും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വേദനാജനകമാണെന്ന് റൈസ് അഭിപ്രായപ്പെട്ടു. കൂടാതെ എഎന്‍സി അംഗങ്ങള്‍ക്ക് അമേരിക്കയില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് അനുവാദം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സൌത്ത് ആഫ്രിക്കയും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ 18 ന് 90 ാം ജന്മദിനം ആഘോഷിക്കുന്ന മണ്ടേലയുടെ പേര് അതിന് മുമ്പ് തീവ്രവാദ ലിസ്റ്റില്‍ നിന്ന് മാറ്റുമെന്നറിയിന്നു.ദക്ഷിണാഫ്രിക്കന്‍ സാതന്ത്യ്രത്തിനായി പോരാടിയെ നെല്‍സണ്‍ മണ്ടേല 27 വര്‍ഷം ജയില്‍ വാസം അനുഭവിച്ചു. 1990 ലാണ് മണ്ടേല ജയില്‍ മോചിതനായത്. 1994 ല്‍ അദ്ദേഹം ആഫ്രിക്കയിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

No comments: