Saturday, June 28, 2008

റിയാലിറ്റിഷോ തളര്‍ത്തിയ ഷിന്‍ജിനി

കൊല്‍ക്കത്ത: റിയാലിറ്റി ഷോകളില്‍ മക്കളെ പങ്കെടുപ്പിച്ച് പണവും പ്രശക്തിയും നേടാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ മിക്കപ്പോഴും സ്വന്തം മക്കള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്രമാത്രമാണെന്ന് മനസ്സിലാക്കാറില്ല. കൊല്‍ക്കത്തയിലെ ഷിന്‍ജിനിയെന്ന പതിനാറുകാരിക്ക് ഉണ്ടായ അവസ്ഥ മനസിലാക്കിയാല്‍ ഏതൊരു രക്ഷിതാവും മക്കളെ റിയാലിറ്റി ഷോകളില്‍ പങ്കെടുപ്പിക്കണമോയെന്ന് പുനര്‍വിചിന്തനം നടത്തിയേക്കാം.പ്ളസ്വണ്‍ വിദ്യാത്ഥിനിയായ ഷിന്‍ജിനി സെന്‍ഗുപ്ത(16) കാണാന്‍ സുന്ദരിയും പഠിക്കാന്‍ മിടുക്കിയും ടെലിവിഷന്‍ സീരിയല്‍ നടിയും നര്‍ത്തകിയുമായിരുന്നു. എന്നാല്‍ ഇന്ന് ഷിന്‍ജിനിയുടെ ശരീരം നിശ്ചലമാണ്. ഇൌ അവസ്ഥയില്‍ ഷിന്‍ജിനിയെ കൊണ്ടെത്തിച്ചതാകട്ടെ റിയാലിറ്റി ഷോയും.ബംഗാളി ടിവി ചാനലില്‍ അടുത്തിടെ നടന്ന ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ ജഡ്ജസ് നടത്തിയ ക്രൂരമായ വിമര്‍ശനങ്ങള്‍ ഷിന്‍ജിനിയെ ആദ്യം മാനസികമായും പിന്നീട് ശാരീരികമായും തളര്‍ത്തുകയായിരുന്നു. നിരവധി ബംഗാളി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച ഷിന്‍ജിനിക്ക് 'എനര്‍ജി ലെവല്‍' പോരെന്ന വിമര്‍ശനം താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
മാനസികമായി കനത്ത സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടിക്ക് വിഷാദരോഗത്തെ തുടര്‍ന്ന് സംസാര ശേഷി നഷ്ടപ്പെടുകയായിരുന്നു. ക്രമേണ ശരീരവും നിശ്ചലമായി.ഷിന്‍ജിനിയുടെ രോഗമെന്തെന്നു മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. തന്റെ പ്രശ്നമെന്തെന്നു പറയാന്‍ ഈ പെണ്‍കുട്ടിക്കും സാധിക്കാത്തത് ഡോക്ടര്‍മാരെ കുഴക്കുന്നു. എംആര്‍ഐ, സിടി സ്കാനുകള്‍ നടത്തിയെങ്കിലും ഇതില്‍ നിന്നൊന്നും പെണ്‍കുട്ടിയുടെ രോഗമെന്തെന്ന് വ്യ്കതമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യമൊക്കെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എഴുതിക്കാണിക്കുമായിരുന്നു. ഇപ്പോള്‍ അതിനു പോലും ഷിന്‍ജിനിക്കാവുന്നില്ല.ബാം ൂരിലെ പ്രമുഖ ഹോസ്പിറ്റലില്‍ മാനസിക വിദഗ്ധരുടെ പ്രത്യേക പരിചരണത്തിലാണ് ഷിന്‍ജിനിയിപ്പോള്‍. ഇനി ഷിന്‍ജിനിക്ക് ചിലങ്ക കെട്ടിയാടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈദ്യശാസ്ത്രത്തിനും കഴിയുന്നില്ല.

No comments: