Sunday, September 21, 2008

ചെറിയ മനുഷ്യനും വലിയ സുന്ദരിയും

ചൈന സ്വദേശിയായ ഹി പിംഗ്പിംഗിന് റഷ്യന്‍ സുന്ദരിയായ സ്വെറ്റ്ലാനയുടെ മുഖത്ത് നോക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിന് കാരണം മറ്റൊന്നുമല്ല. കാലുകള്‍ക്ക് മാത്രം നാലര അടി ഉയരമുളള സ്വെറ്റ്ലാനയുടെ മുഖത്ത് നോക്കാന്‍ രണ്ടര അടി മാത്രം ഉയരമുളള പിംഗിന് ഏറെപ്പണിപ്പെടേണ്ടിവരും. അത്രതന്നെ. ലണ്ടനിലെ ട്രഫാള്‍ഗര്‍ സ്ക്വയറിലാണ് ഉയരങ്ങളില്‍ വ്യത്യസ്തരായ ഇരുവരുടേയും കൂടിക്കാഴ്ചക്ക് വേദിയൊരുങ്ങിയത്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ബുക്കിന്റെ 2009 എഡിഷന്റെ പ്രകാശന ചടങ്ങിലാണ് റിക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ച ഇരുവരും ഫോട്ടോക്ക് പോസ് ചെയ്തത്. ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനാണ് 74 സെന്റിമീറ്റര്‍ മാത്രമുളള ഹി പിംഗ്പിംഗ്. ലോകത്തെ ഏറ്റവും നീളം കൂടിയ കാലുകളുടെ ഉടമയാണ് പാരീസില്‍ സ്ഥിരതാമസമാക്കിയ സ്വെറ്റ്ലാന. ഇരുവരേയും നിര്‍ത്തികൊണ്ട് ഒരു ചിത്രമെടുക്കാനായി ഇവിടെ തടിച്ചുകൂടിയ ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ പണിപ്പെട്ടു. സ്വെറ്റ്ലാനയുടെ മുഖം ഫോക്കസ് ചെയ്യുമ്പോഴേക്കും കുഞ്ഞുമനുഷ്യനായ പിംഗ് ഫ്രെയിമില്‍ നിന്ന് ഒൌട്ടാകും. ഒടുവില്‍ ഫോട്ടോഗ്രാഫര്‍മാരുടെ ബുദ്ധിമുട്ട് മനസിലാക്കിയ സ്വെറ്റ്ലാന പിംഗിനെ മടിയില്‍ ഇരുത്തി ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു. 36 കാരിയായ റഷ്യന്‍ സുന്ദരിയുടെ മുട്ടിനൊപ്പം മാത്രമാണ് 20 കാരനായ പിംഗിന്റെ ഉയരം. ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം പേര്‍ തിരഞ്ഞ വ്യക്തിത്വം പോപ്പ് സ്റ്റാറായ ബ്രിട്ട്നി സ്പിയേഴ്സിന്റേതാണെന്നും റിക്കോര്‍ഡ് ബുക്കിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

No comments: