Friday, August 15, 2008

അപൂര്‍വ്വയിനം പ്രാവിന് ലഭിച്ചത് രണ്ട് ലക്ഷം രൂപ

റസാല്‍ഖൈമ: റാസല്‍ഖൈമയില്‍ അപൂര്‍വ്വയിനം പ്രാവിന് ലഭിച്ചത് 18,000 ദിര്‍ഹം (ഏകദേശം രണ്ട് ലക്ഷം രൂപ). 26 കാരനായ അബ്ദുള്‍ കസീനാണ് ബുഫോതാഫ് എന്ന വെളളി നിറത്തിലുളള അപൂര്‍വ്വയിനം പ്രാവിനെ ഇത്രയധികം വിലക്ക് വിറ്റത്.
യു.എ.ഇയില്‍ പ്രാവുകളുടെ വില്‍പ്പനക്ക് നല്ല സാധ്യതകളാണുളളത്.


ഇവിടുത്തെ സ്വദേശികളുടെ മുഖ്യ വിനോദങ്ങളില്‍ ഒന്നാണ് പ്രാവ് പറത്തല്‍ എന്നും അവര്‍ക്ക് പ്രാവുകളെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടെന്നും കസീന്‍ പറഞ്ഞു. യു.എ.ഇ യിലെ മിക്ക സ്വദേളികളുടെ വീട്ടിലും പ്രാവുകളെ പറത്താനായി പ്രത്യേകയിടം നിര്‍മ്മിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രാവിനെ വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ച ശേഷം നിരവധി ഫോണ്‍ കോളുകളാണ് ലഭിച്ചതെന്നും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിറ്റിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിലധികം വില ലഭിക്കുമായിരുന്നുവെന്നും കസീന്‍ വെളിപ്പെടുത്തി. പ്രാവുകളുടെ വ്യാപാരം യു.എ.ഇ യിലെ മറ്റേതൊരു ബിസിനസിനേക്കാളും മികച്ചതാണ്. ഇവയുടെ വിലക്ക് കുറവ് വരില്ല. ബുഫോതാഫ് ഇനത്തില്‍പ്പെട്ട പ്രാവുകളുടെ അമിത സൌന്ദര്യവും ആരേയും ആകര്‍ഷിക്കുന്ന വെളളി നിറവുമാണ് അവയ്ക്ക് ഇത്രയും വില നേടിക്കൊടുക്കുന്നത്- കസീന്‍ പറഞ്ഞു. റാസല്‍ഖൈമയിലെ യുവതലമുറയിലും പ്രാവ് പറത്തല്‍ ഹരമായി കൊണ്ടിരിക്കുകയാണ്.

No comments: